Labels

1.22.2018

ആത്മഭാഷ



ഉള്ളിന്‍റെ ഉള്ളില്‍ തിരഞ്ഞു ചെല്ലുമ്പോള്‍
അവിടം ശൂന്യമായിരുന്നു .
ഇരുട്ടിനും വെളിച്ചത്തിനും ശബ്ദമുണ്ടായിരുന്നില്ല .
ആനന്ദമോ സങ്കടമോ നിര്‍വ്വികാരതയോ എന്നു
പേരിട്ടു നാം വിളിക്കുന്നൊരാ പക്ഷികള്‍ 
നമ്മിലേക്ക് പറന്നിരിക്കുകയും
നമ്മില്‍ നിന്നും പാറിപ്പോവുകയും
ചെയ്തുകൊണ്ടിരിക്കുന്നു എന്ന്മാത്രം
അലസമായ്‌ കണ്ടെത്തി
തിരികെപ്പോന്നു .
ഒരു ചിറകനക്കം കേള്‍ക്കവേ
കണ്ണുനീരോ പുഞ്ചിരിയോ
അവയുടെ തൂവലുകളുമായി
വിരുന്നു വരുന്നതെന്ന്
വാതില്‍ക്കലെത്തിനോക്കുന്നു .
ഒന്നും കണ്ടില്ല ,
പൂക്കളും മുള്ളുകളും ഉള്ളൊരു
ചുവന്ന വൃക്ഷം അതിന്റെ തണലു നീട്ടി
ഒന്ന് തൊടുക മാത്രം ചെയ്തു .
ഒരു നിശബ്ദത എന്നിലേയ്ക്ക് കയറി വരികയും
സ്വയം വിളമ്പിവച്ച് ഞാനതിനെ
സ്വീകരിക്കുകയും ചെയ്തു .

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "